
ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്.
തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹം ലേഖനം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.
‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിലാണ് ഫീച്ചർ.
വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്ന പ്രത്യേക പതിപ്പായി ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ അവസാന പേജിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരുന്നത്.
മുഖലേഖനമായി ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിൽ കെ.വി. സുധാകരൻ എഴുതിയ വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.
എന്നാൽ വി.എസിന്റെ അനുസ്മരണ ലേഖനത്തിനൊപ്പം ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ പ്രസിദ്ധീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും അവസാന നിമിഷം നിർത്തിവെക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലേക്ക് ചോർന്ന സംഭവത്തിൽ, ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് ദേശാഭിമാനി മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
Photo Courtesy - Google










